നളചരിതം രണ്ടാം ദിവസം

നളചരിതം രണ്ടാം ദിവസം ആട്ടക്കഥ

Malayalam

അടക്കിനാനോ നാടൊക്കെയും

Malayalam
അടക്കിനാനോ നാടൊക്കെയും പുഷ്കരൻ
ആജികൊണ്ടെങ്കിൽ മുഷ്കരൻ,
വ്യാജംകൊണ്ടെങ്കിൽ തസ്കരൻ,
ഈശനെത്രയും കർക്കശൻ, പിന്നെയെന്തു, ചൊല്ലുക

സുദിനമിന്നു മേ

Malayalam

ശ്ലോകം:
 
താപാർത്താ നളമനുചിന്ത്യ ചേദിപുര്യാം
സാവാത്സീദിഹ സഹ വീരബാഹുപുത്ര്യാ
ഭീമോക്ത്യാ ഭുവി ച വിചിത്യ താം സുദേവോ
ഭൂദേവോ നിഗദിതവാൻ വിലോക്യ ഭൈമീം.
 
പല്ലവി.

സുദിനമിന്നു മേ, സുദേവനാം ഞാൻ;
സുഖമോ തേ നളദയിതേ?

അനുപല്ലവി.
 
സുമുഖി, കാന്തനെങ്ങുപോയി? ചൊല്ക നീ;
സോദരസഖമറിക മാം ദമസോദരീ.
 
ചരണം. 1
 
അവസ്ഥയെല്ലാമച്ഛൻ കേട്ടു നിങ്ങടെ
ആവതെന്തുള്ളു സങ്കടേ,
കൊണ്ടങ്ങു ചെൽവാൻ നിങ്ങളെ
കല്പിച്ചയച്ചു ഞങ്ങളെ ഭൂസുരാനോരോ ദിശി
 

കിം ദേവീ? കിമു കിന്നരി?

Malayalam

ശ്ലോകം:

സാർദ്ധം ഗത്വാ തേന സാർത്ഥേന ഭൈമീ
സായാത്‌ സായം ചേദിപസ്യാധിവാസം
വാസാർത്ഥം താം വാസസോർദ്ധം വസാനാം
ദീനമാപ്താം രാജമാതാ ബഭാഷേ.

പല്ലവി.

കിം ദേവീ? കിമു കിന്നരി? സുന്ദരീ,
നീ താനാരെന്നെന്നൊടു വദ ബാലേ,
 
അനുപല്ലവി.
 
മന്നിലീവണ്ണമുണ്ടോ മധുരത രൂപത്തിന്‌!
മുന്നമേ ഞാനോ കണ്ടില്ലാ, കേട്ടുമില്ലാ.
 

മാനേലുംകണ്ണികൾമണി

Malayalam

ശ്ലോകം.
 
ഏവം സഞ്ചിന്ത്യ കാണായൊരു തടിനി കട-
ക്കുന്ന മാലോകരെക്ക-
ണ്ടാവിർമ്മോദാങ്കുരം ചെന്നണയുമളവിമാം
‘കേ‘തി ചോദിച്ചിതേകേ;
‘പേ വന്നീടുന്നിതെ‘ ന്നാർ ചിലർ; ‘പെരുവഴിപോ-
ക്കത്തി നന്നെ‘ ന്നു കേചിത്‌;
ഭാവം നോക്കിദ്ദയാവാനവളോടഭിദധേ
തസ്യ സാർത്ഥസ്യ നാഥൻ.
 
 
പല്ലവി.
 
മാനേലുംകണ്ണികൾമണി, തവ
മംഗലരൂപിണി, മംഗലമേ.
 
അനുപല്ലവി.
 
താനേ നീയിഹ വന്നീടിനതദ്ഭുതമദ്ഭുതമദ്ഭുതമേ;
ശുഷ്കകാനനേ ദുർഗ്ഗതമേ കഥയ കാസി നീയപ്രതിമേ?
 
ചരണം. 1
 

ആരവമെന്തിത,റിയുന്നതോ?

Malayalam

ശ്ലോകം.
 
കരഞ്ഞും ഖേദിച്ചും വനഭുവി തിരഞ്ഞും നിബിഡമായ്‌
നിറഞ്ഞെങ്ങും തിങ്ങും തിമിരഭരരുദ്ധേക്ഷണപഥാ
പറഞ്ഞും കോപിച്ചും പലവഴി നടന്നും നൃപസുതാ
വലഞ്ഞാൾ, കേട്ടാനക്കരുമനകൾ കാട്ടാളനൊരുവൻ
 
പല്ലവി.
 
ആരവമെന്തിത,റിയുന്നതോ? ഇഹ
ഘോരവനത്തിൽനിന്നെഴുന്നതും;
 
അനുപല്ലവി.
 
ദൂരെയിരുന്നാൽനേരറിയാമോ?
ചാരേചെന്നങ്ങാരായേണം.
 
ചരണം. 1
 
പെരുത്ത വൻകാട്ടിന്നകത്ത-
ങ്ങൊരുത്തനായ്‌ പോയ്‌വരുവാനും;
പേടി നമുക്കും പാരമുദിക്കും
പേർത്തും ഗഹനേ തിരവാനും;

നിനക്കു കുശലം ബാലേ

Malayalam

പല്ലവി.
നിനക്കു കുശലം ബാലേ, മേൽക്കുമേലേ!
അനുപല്ലവി.
നിന്നെക്കണ്ടതിനാലേ എന്മനം
കുളിർത്തിതു പല്ലവാംഗീ.
ചരണം. 1
നിന്നുടെ പ്രിയൻ നിന്നെക്കൈവെടിഞ്ഞു
എന്നതുകൊണ്ടു നീയെന്തഴൽ പിണഞ്ഞൂ!
ഒന്നു കേ,ളെനിക്കിപ്പോളാധി മാഞ്ഞൂ,
അന്നെന്തേ എന്നരികിൽ നീ വരാഞ്ഞൂ?
അരുതരുതിനിയാധി ഹൃദയേ
മമ തനയേ, ഖേദം ശമയേ സമയേ.
 
ചരണം. 2
ഭൂദേവർ പലരുണ്ടേ നാലുദിക്കും
ആദരാൽ തിരഞ്ഞവരറിയിക്കും;
കാന്തനോടചിരാൽ നിയൊരുമിക്കും;
ഞാൻതന്നെ പുഷ്കരനെ സംഹരിക്കും;
അതിനില്ലെനിക്കുപേക്ഷ ഹൃദയേ,
കിമു കഥയേ! സുഖം ജനയേ തനയേ.

Pages