നളചരിതം രണ്ടാം ദിവസം

നളചരിതം രണ്ടാം ദിവസം ആട്ടക്കഥ

Malayalam

വഴിയേതുമേ പിഴയാതെയവനോടു

Malayalam

ശ്ലോകം:

സൗന്ദര്യം ദമായന്ത്യാഃ
സൗഭാഗ്യം നൈഷധസ്യ ഭാഗ്യം ച
ശ്രുത്വാ സുരേന്ദ്രവാചാ
സദ്വാപരമസഹനഃ കലിഃ പ്രോചേ.

പല്ലവി.
വഴിയേതുമേ പിഴയാതെയവനോടു
ചെല്ലണം നാമധുനാ

അനുപല്ലവി.

അഴകിയലുമൊരൊഴികഴിവഴിയേതിനി
നളമതിസന്ധാതും വദ വദ ദ്വാപര, നീ.

പ്രവണനെങ്ങളിൽ ഭക്തിമാൻ നളൻ

Malayalam

ചരണം.2

പ്രവണനെങ്ങളില്‍ ഭക്തിമാന്‍ നളന്‍,
പ്രണതപാലനം വ്രതമവേഹി നോ.
ഗുണഗണൈകനിലയമായ മിഥുനമി-
തനൃണരായിതനുഘടയ്യ ഞങ്ങളു-
മിന്നധുനാ; നിനക്കിനി നല്ലതിനായ്‌
വയമൊന്നിഹ പറവതു കേള്‍ക്ക കലേ,
നളനില്‍ തവ വൈരമനര്‍ത്ഥകരം;
കുമതി ഭവാന്‍, അവന്‍ ഗുണവാന്‍,
വ്യസനം തവ വരുമുടനേ.

 

കനക്കെക്കൊതി കലർന്നു മിഴിച്ചു പാവകളെ-

Malayalam

ചരണം.2

കനക്കെക്കൊതി കലർന്നു മിഴിച്ചു പാവകളെ-
ക്കണക്കെ നിങ്ങളും കണ്ടങ്ങിരിക്കവേ
മനസ്സിലുറപ്പോടവൾ പരക്കും ജനം നടുവിൽ
മനുഷ്യപ്പുഴുവിനെയോ വരിച്ചുപോൽ?

മിനക്കെട്ടങ്ങുമിങ്ങും നടക്ക മാത്രമിഹ
നിനയ്ക്കിൽ നിങ്ങൾക്കൊരു ലാഭമായ്‌.
എനിക്കിന്നതു കേട്ടിട്ടു ജ്വലിക്കുന്നുണ്ടു കോപം
‘പിണക്കിയകറ്റുവാൻ ഞാനവനെയും
ധ്രുവമവളെയും രാജ്യമകലെയും
അതിചപല‘മെന്നിഹ സമയം കരോമി.

പാഥസാം നിചയം വാർന്നൊഴിഞ്ഞളവു

Malayalam

ചരണം.1

പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു
സേതുബന്ധനോദ്യോഗമെന്തെടോ?
ജാതമായി തദ്വിവാഹകൗതുകം
ആദരേണ ഞങ്ങള്‍ കണ്ടുപോന്നിതു.
ചിത്രതരം സ്വയംവരമതിരുചിതം.
 

നലമുള്ളൊരു നവഗുണപരിമളനെ
നളനെന്നൊരു നൃപനെ അവള്‍ വരിച്ചു
ഇനിബ്ഭുവി തേ ഗതി പഴുതേ, ശകുനപ്പിഴ തവ ജനിതം.

എങ്ങുനിന്നെഴുന്നരുളി സുരാധിപ

Malayalam
ഉപവനതലേ സൗധേ വാപീതടേ മണിമന്ദിരേ-
പ്യനിശമടതി സ്വൈരം ദാരൈർന്നളേ രതിലാലസേ
ത്രിദശപതയോ നാകം യാന്തോ വിലോക്യ കലിം പഥി
പ്രകടിതനിജാടോപം പാപം പദാനതമൂചിരേ.

പല്ലവി:
 
എങ്ങുനിന്നെഴുന്നരുളി സുരാധിപ,
ദഹനശമനവരുണൈരമാ?

 

രംഗം രണ്ട് - സ്ഥലം: ദേവലോകത്തേക്കുള്ളമാർഗ്ഗം

Malayalam

കലിദ്വാപരന്മാരുടെ പ്രവേശം. സ്ഥലം:ദേവലോകത്തേക്കുള്ളമാർഗ്ഗം. അവർ ഇന്ദ്രാദികളെ കണ്ട് മുട്ടുന്നു.

ദയിതേ നീ കേൾ കമനീയാകൃതേ

Malayalam
പല്ലവി:
 
ദയിതേ, നീ കേൾ കമനീയാകൃതേ,
 
അനുപല്ലവി:
 
അയി തേ വിവാഹത്തിൻമുൻപനുകമ്പനീയം വൃത്തം.
 
ചരണം. 1
 
ഓരോ ജനങ്ങൾ ചൊല്ലി നിൻഗുണമങ്ങു നിശമ്യ സദാ
ധീരോപി ഞാനധികം മങ്ങി മയങ്ങി അനംഗരുജാ
ആരോമലേ, നിനച്ചു ഭംഗിതരംഗിതമംഗമിതം
ഓരാ ദിനം യുഗമായി, ഇംഗിതമെങ്ങുമൊളിച്ചു ചിരം.
 
ചരണം. 2
 
ആരുമറിയരുതെന്നംഗജസങ്കടമെന്ന ധിയാ
ആരാമം പുക്കേനിമം ഭൃംഗവിഹംഗസങ്കുലിതം,

സാമ്യമകന്നോരുദ്യാനം

Malayalam

കാന്തൻ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേൻതൊഴും മൊഴി നിശമ്യ വിദർഭകന്യാ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വാന്തർമ്മുദാ പുരവനേ സഹ തേന രേമേ.

പല്ലവി:
സാമ്യമകന്നോരുദ്യാനം എത്രയുമാഭി-
രാമ്യമിതിനുണ്ടതു നൂനം;

അനുപല്ലവി.

ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും
സാമ്യം നിനയ്ക്കുന്നാകിൽ കാമ്യമല്ലിതുരണ്ടും.

ചരണം. 1

കങ്കേളിചമ്പകാദികൾ പൂത്തുനില്ക്കുന്നു,
ശങ്കേ വസന്തമായാതം.
ഭൃംഗാളി നിറയുന്നു പാടലപടലിയിൽ
കിം കേതകങ്ങളിൽ മൃഗാങ്കനുദിക്കയല്ലീ?

ചരണം. 2

കുവലയവിലോചനേ

Malayalam

സുരേന്ദ്രൈസ്സംപ്രീതൈരിഹ സദസി ദത്താനഥ വരാ-
നവാപ്തോ ദുഷ്പ്രാപാൻ നിഷധനൃപതിസ്താം പ്രിയതമാം
മുദാ പാണൗ കൃത്യ ശ്വശുരനഗരാദാത്മനഗരം
ഗതോ രേമേ ഭൈമീം രഹസി രമയംശ്ചാടുവചനൈഃ

രംഗം ഒന്ന്: ‌നളന്റെ കൊട്ടാരം

Malayalam

വിവാഹം കഴിഞ്ഞ നളൻ ദമയന്തിയോട് കൂടെ സ്വന്തം രാജ്യത്ത് എത്തുന്നു. തുടർന്ന് ഒരു ശൃംഗാര പതിഞ്ഞ് പദം. ദമയന്തിയുടെ മറുപടി. സസുഖം അവർ വാഴുന്നു. 

Pages