കീചകവധം

ഇരയിമ്മന്‍ തമ്പിയുടെ

Malayalam

സങ്കടമരുതരുതേ

Malayalam

പല്ലവി
സങ്കടമരുതരുതേ ബത കിങ്കര!
സങ്കടമരുതരുതേ.
അനുപല്ലവി
ശങ്കവെടിഞ്ഞതിനുള്ളൊരു നിഷ്കൃതി
സമ്പ്രതി ചെയ്യുമഹോ.
ചരണം 1
പത്തുസഹസ്രമുരത്തഗജത്തിനൊ-
ടൊത്തവനെ കൊലചെയ്‌വാനിഹ
ശക്തനൊരുത്തനുദിച്ചതുപാര്‍ത്താ-
ലെത്ര വിചിത്രമഹോ!
ചരണം 2
ഞങ്ങളൊരഞ്ചുമൊരമ്പതുമമ്പതു-
മിങ്ങു വസിച്ചീടുന്നേരം
തിങ്ങിന ഗര്‍വ്വമൊടിങ്ങിനെ ചെയ്തവ-
നെങ്ങു പറഞ്ഞീടുക‍.
ചരണം 3
ശക്രമുഖാമര ചക്രമിതെങ്കിലു-
മഗ്രജനുടെ ഹതി ചെയ്തിടുകില്‍
വിക്രമവഹ്നിയിലാഹുതമായ്‌വരു-
മക്രമകാരി ദൃഢം.
 

കഷ്ടം ചിത്രമയ്യോ

Malayalam

ശ്ലോകം
വാതജാതമഥിതം നിരീക്ഷ്യ തം
സൂതജാതമഥ രംഗപാലകഃ
ജാതശോകഭയവിസ്മയാകുലോ
വ്യാജഹാര തരസോപകീചകാന്‍
പല്ലവി
കഷ്ടം! ചിത്രമയ്യോ! ഇതെത്രയും കഷ്ടം!
ചരണം 1
വിഷ്ടപവിശ്രുതനാകിയ വീരന്റെ
കഷ്ടദശകളെ ഏതുമറിയാതെ
പുഷ്ടഗര്‍വ്വം വസിച്ചീടുന്ന നിങ്ങളും
മട്ടോലുംവാണികളും ഭേദമില്ല ഹാ!
ചരണം 2
മത്തേഭഗാമിനിമാരൊടുമൊന്നിച്ചു
മത്തന്മാരായ് നിങ്ങളെന്തിനിരിക്കുന്നു?
നൃത്തരംഗത്തിലീരാത്രിയിലുണ്ടായ
വൃത്താന്തമേതുമറിഞ്ഞീലയോ ഹാ!
ചരണം 3
ചണ്ഡപരാക്രമനാകിയ കീചകന്‍
പിണ്ഡിതഗാത്രനായ്ത്തീര്‍ന്നു വീരന്മാരേ

രംഗം പതിനഞ്ച്, ഉപകീചകന്മാർ

Malayalam

നൃത്തശാലയിലെ കാവൽക്കാരൻ കീചകന്റെ ശരീരം മാംസപിണ്ഡം പോലെയായതുകണ്ട് പേടിച്ച് കരഞ്ഞുകൊണ്ട് കീചകന്റെ അനുജന്മാരായ ഉപകീചകന്മാരുടെ അടുത്ത് എത്തുന്നു. അവരോട് കാര്യങ്ങൾ പഋയുന്നു. ഉപകീചകൻ കീചകന്റെ കൊലയാളിയെ തിരഞ്ഞ് പുറപ്പെടുന്നു.

ആരെടാ ഭയം വെടിഞ്ഞു

Malayalam

ആരെടാ ഭയം വെടിഞ്ഞു വീരനാകുമെന്നൊടിന്നു
പോരിനായി നിശയിൽ വന്നു നേരിടുന്നതോർത്തിടാതെ?
ചോരനായ നിന്നെയിന്നു ഘോരമാം മദീയ ബാഹു-
സാര പാവകന്റെ ജഠരപൂരണായ ചെയ്തിടും

വരിക വരിക വിരവിലരികെ

Malayalam

പല്ലവി
വരിക വരിക വിരവിലരികെ  നീയെടാ മൂഢ! മൂഢ!
അനുപല്ലവി
തരുണിമാരൊടുരുസുഖേന മരുവിടേണമെങ്കിൽ നിന്നെ
പരിചിനോടു സുരവധുക്കളരികിൽ ഞാനയച്ചിടാം.
ചരണം 1
രുഷ്ടനാകുമെന്നൊടിന്നു ധൃഷ്ടനെങ്കിലിങ്ങു സമര-
മൊട്ടുമേ മടിച്ചിടാതെ പുഷ്ട കൗതുകേന ചെയ്ക.
നിഷ്ഠുരങ്ങളാകുമെന്റെ മുഷ്ടിതാഡനങ്ങൾ കൊണ്ടു
ദുഷ്ട! നിന്റെ ഗാത്രമാശു പിഷ്ടമായ് വരും ദൃഢം.
 

കണ്ടിവാർ കുഴലീ

Malayalam

ഇത്ഥം വാതത്മജാതസ്സദയമനുനയൻ ആത്മകാന്താം നിശാന്താം
നീത്വാ പശ്ചാദ്ദിനാന്തേ തമസി തമഹിതം പ്രത്യവേക്ഷ്യാധ്യവാത്സീത്
നൃത്താഗാരം മൃഗാരിര്‍ദ്വിപമിവ നിഭൃതം സൂതസൂനുര്‍ന്നിദേശാത്
കൃഷ്ണാകാമാന്തകാനാം തദനു തദുപഗമ്യാത്തമോദം ജഗാദ‍.
ചരണം1:
കണ്ടിവാര്‍ കുഴലീ എന്നെ കണ്ടീലയോ ബാലേ?
മിണ്ടീടാഞ്ഞതെന്തേ നിദ്രപൂണ്ടീടുകകൊണ്ടോ?
ചരണം2
പ്രേമകോപം പൂണ്ടു മയി കാമിനി വാഴുകയോ?
കാമകേളി ചെയ്‌വതിന്നു താമസിച്ചീടൊല്ലാ.
ചരണം3
വല്ലാതെ ഞാന്‍ ചെയ്ത പിഴയെല്ലാം സഹിക്ക നീ.
സല്ലാപം ചെയ്തീടുകെന്നോടുല്ലാസേന സുദതീ!
ചരണം4

രംഗം പതിനാല്, നൃത്തശാല

Malayalam

ഭീമസേനൻ പറഞ്ഞതനുസരിച്ച് പാഞ്ചാലി കീചകനോട് നൃത്തശാലയിൽ രാത്രി എത്താൻ പറയുന്നു. വലല വേഷധാരിയായ ഭീമസേനൻ നൃത്തശാലയിൽ ഇരുട്ടിൽ പതുങ്ങിയിരിക്കുകയും ചെയ്യുന്നു. കാമപരവശനായ കീചകൻ പാഞ്ചാലിയാണെന്ന് തെറ്റദ്ധരിച്ച് വലലനെ സമീപിക്കുന്നു. വലലൻ എഴുന്നേറ്റ് കീചകനെ പോരിനു വിളിക്കുകയും യുദ്ധത്തിൽ നിഗ്രഹിക്കുകയും ചെയ്യുന്നു.

മതി മതി മതിമുഖി

Malayalam

പല്ലവി
മതി മതി മതിമുഖി! പരിതാപം.
അനുപല്ലവി
മതിയതിലതിധൃതി ചേർക്കനീയവനുടെ
ഹതി ബത വിരവൊടു ചെയ്തീടുന്നേൻ.
ചരണം 1
ഘോരജടാസുരനാദിയെവെന്നൊരു
മാരുതസുതനിതിനെന്തൊരു വിഷമം.
സാലനിപാതം ചെയ്യും പവനനു
തൂലനിരാകരണം ദുഷ്കരമോ?
ചരണം 2
എങ്കിലുമിന്നിഹ ധർമ്മജ വചനം
ലംഘനമതുചെയ്യരുതല്ലോ മേ.
ഉണ്ടൊരുപായമതിന്നുര ചെയ്യാം
വണ്ടാർകുഴലികളണിമൗക്തികമേ
ചരണം 3
സംകേതം കില നൃത്തനികേതം
ശങ്കേതരമവനൊടു വദ ദയിതേ!

 

രംഗം പതിമൂന്ന്, പാചകശാല

Malayalam

കങ്കന്റെ വാകുകൾ കേട്ട് പാഞ്ചാലി പാചകപ്പുരയിൽ ചെന്ന് അവിടെ ഉറങ്ങിക്കിടക്കുന്ന വലല വേഷധാരിയായ ഭീമനെക്കണ്ട് സങ്കടമുണർത്തിക്കുന്നു. ഭീമൻ അവളെ വിവിധവാക്കുകളാൽ സമാശ്വസിപ്പിക്കുന്നു. കീചകനെ നിഗ്രഹിക്കാൻ ഒരു ഉപായമുണ്ടെന്നും അവനോട് രാത്രി നൃത്തമണ്ഡപത്തിൽ വരാൻ പറയണമെന്നും വലലൻ പാഞ്ചാലിയോടു പറയുന്നു.

ഗന്ധർവ്വാഃ സന്തി

Malayalam

ഗന്ധർവ്വാസ്സന്തി കാന്താസ്തവ ഖലു, ന ചിരാദേവ സന്താപമേതേ
ശാന്തിം നേഷ്യന്തി ഭദ്രേ! കതിപയസമയാൻ മീലിതാക്ഷീ സഹേഥാഃ
വത്സേ! സൈരന്ധ്രി! മാ ഭൈരവനിപതിരയം വത്സലഃ സ്യാലലോകേ
തസ്മാദാസ്തേ ഹി തൂഷ്ണീം നനു വിധിവിഹിതം സർവലോകൈരലംഘ്യം
 

Pages