കീചകവധം

ഇരയിമ്മന്‍ തമ്പിയുടെ

Malayalam

ഹാ ഹാ മഹാരാജ കേൾക്ക

Malayalam

ശ്ലോകം
തൃഷ്ണാവൈഫല്യശല്യപ്രദലിതമനസസ്തസ്യ പാദപ്രഹാരൈഃ
കൃഷ്ണാ വക്ത്രാന്തവാന്തക്ഷതഭവപുനരുക്താധശ്രീരനന്താം
ചിന്താമന്തർവ്വഹന്തീ മുഹുരപി ച പതന്തീ രുദന്തീ നിതാന്തം
കുന്തീപുത്രാദിപൂർണ്ണേ സദസി നരപതിം പാർഷതീ സാ ബഭാഷേ
പല്ലവി
ഹാ ഹാ! മഹാരാജ! കേൾക്ക ഹേ വീരാ!
ഹാ ഹാ! ഭവാനെന്റെ ഭാഷിതം.
അനുപല്ലവി
പാഹിം മാം പാഹി മാം കീചകനുടെ
സാഹസംകൊണ്ടു വലഞ്ഞൂ ഞാൻ
ചരണം 1
നിന്നുടെ വല്ലഭ ചൊൽകയാലവൻ-
തന്നുടെ മന്ദിരം തന്നിൽ ഞാൻ
ചെന്നു മധു കൊണ്ടുപോരുവാനപ്പോൾ
വന്നു പിടിപ്പതിനന്തികേ.
ചരണം 2

രംഗം പന്ത്രണ്ട്, വിരാടസന്നിധി

Malayalam

കാമം സാധിക്കാത്തതിൽ കോപാകുലനായ കീചകന്റെ ചവിട്ടേറ്റ് അത്യന്തം വിവശയായി ചോരയൊലിപ്പിച്ചുകൊണ്ട് പാഞ്ചാലി അവിടെനിന്ന് പോന്നു. കരഞ്ഞും വീണും അവൾ കുങ്കന്റെ വേഷം ധരിച്ചിട്ടുള്ള ധർമ്മപുത്രരും മറ്റു പലരും ഇരിക്കുന്ന വിരാടന്റെ സഭയിൽ എത്തി തന്റെ ധർമ്മസങ്കടം അറിയിക്കുന്നു. കുങ്കൻ അവളെ സമാശ്വസിപ്പിക്കുന്നു.

കാന്താ കൃപാലോ

Malayalam

ശ്ലോകം
ഇത്ഥം തേനാനുനീതാ മുഹുരപി കുഹനാ മസ്കരീന്ദ്രേണ ഭർത്രാ
ചിത്തേ പാദപ്രഹാരം കദനകലുഷിതേ സൂതസൂനോഃ സ്മരന്തീ
പാകസ്ഥാനേ ശയാനം പവനസുതമുപേത്യാഥ ദീനാ നിശായാം
ശോകോദ്യത് ബാഷ്പപൂരസ്നപിതതനുലതാ പാർഷതീ സാ രുരോദ

ദക്ഷനെന്ന ദുര്‍മ്മദം

Malayalam
ദക്ഷനെന്ന ദുര്‍മ്മദം  തീര്‍ത്തീടുവ-
നിക്ഷണേന താവകം.
പക്ഷമറ്റ മലപോലെ നിന്റെ ദേഹം
പക്ഷിസമുദയഭക്ഷണത്തിന-
രക്ഷണേന രണക്ഷിതിയില്‍ വീഴും.

ഡംഭമാശു താവകം

Malayalam
ഡംഭമാശു താവകം  മമ ഭുജ-
സ്തംഭമേവ തീര്‍ത്തീടും.
വമ്പനെങ്കിൽ മമ മുമ്പിൽ  നിൽക്ക  നര-
ഡിംഭ! സമ്പ്രതി കിം  ഫലം  തവ
ദംഭവൃത്തികള്‍കൊണ്ടഹോ ജള!
 

യാതുധാനകീടക

Malayalam
യാതുധാനകീടക ഭയമെനി-
ക്കേതുമുള്ളിലില്ലെടാ
വീതശങ്കമിഹ പോരിലിന്നു നിന്നെ
പ്രേതനാഥനികേതനത്തിനു
ദൂതനാക്കുവാനില്ല സംശയം
 
പല്ലവി:
ഏഹി മൂഢമതേ വീരനെങ്കിലേഹി മൂഢമതേ

നീച കീചക രേ നരാധമ നീച

Malayalam
ധരാധരാധിപാകൃതിര്‍ഘനാഘനൌഘഗര്‍ജ്ജിത-
സ്തദാ നിദാഘദീധീതിപ്രചോദിതോ മദോത്ക്കട:
പൃഥാവധൂപരോധിനം രണോത്ഭടസ്സ കീചകം
ക്രുധാ സമേത്യ സത്വരം രുരോധ കോപിരാക്ഷസ:‍

രംഗം പതിനൊന്ന്, കീചകഗൃഹം

Malayalam

കീചകൻ മാലിനിയെ ഓടിച്ചുകൊണ്ട് വരുന്ന സമയം സൂര്യദേവനാൽ അയക്കപ്പെട്ട മദോത്കടൻ എന്ന രാക്ഷസൻ അവിടെ വരുന്നു. മദോത്കടൻ അവരുടെ ഇടയിൽ ചാടി വീണ് കീചകനെ തള്ളി മാറ്റുന്നു. ഈ  സമയം മാലിനി ഓടി രക്ഷപ്പെടുന്നു. മാലിനിയാണെന്നുകരുതി കാമാന്ധനായ കീചകൻ മദോത്കടനെ പുണരുന്നു. കണ്ണു തുറന്ന കീചകൻ, മുന്നിലായി ഒരു ഭീകര രൂപത്തെ കണ്ട് ഭയത്തോടും ജാള്യതയോടും മാറിനിൽക്കുന്നു. തുടർന്ന് ഇരുവരും വാഗ്വാദത്തിൽ ഏർപ്പെടുന്നു. പോരു വിളിയുടെ ഒടുവിൽ മദോത്കടൻ കീചകനെ എടുത്ത് എറിയുന്നു. മദോത്കടൻ അവിടെ നിന്ന് "ഇനി സ്വാമിയോട് വിവരം പറയുക തന്നെ" എന്നു പറഞ്ഞ് നിഷ്ക്രമിക്കുന്നു.

Pages