ചെമ്പട

ചെമ്പട താളം

Malayalam

സിന്ധുഭൂപ! നമാമ്യഹം

Malayalam

ശ്ലോകം
വ്യര്‍ത്ഥം ഭവിച്ചു ഭഗവാന്‍ ഹരിതന്‍ പ്രയത്‌നം
യുദ്ധത്തിനേവരുമൊരുങ്ങിയ നാളിലിത്ഥം
സിന്ധുക്ഷിതീശ സവിധേ, ഫണികേതനന്‍െറ
ദൗത്യം വഹിച്ചൊരുവനെത്തിയുണര്‍ത്തി വാര്‍ത്താം.

ശാരദ രജനി വരുന്നൂ

Malayalam

ശാരദ രജനി വരുന്നൂ തേരില്‍
താരക ഗണമാം മണിമാലയുമായ്
സാഗര തിരകള്‍ വര്‍ണ്ണനീരാളം
സ്വാഗതമേകാന്‍ നീളെ വിരിയേ്ക്ക.
രാഗം കലരും മുഖമൊടു നിശയാം
രാഗിണി ശശിയോടണയുന്നു.
മുല്ല വിരിഞ്ഞു ചിരിച്ചെതിരേല്‍ക്കേ
മന്ദാനിലനോ വെണ്‍ചാമരമായ്!
കളകള രവമൊടു കൂടണയും
കിളികളവള്‍ക്കൊരു ശുഭശകുനം

വരിക നീ സവിധേ, മധുമധുരാധരേ!

Malayalam

ശ്ലോകം
ഹൃദ്യേ സായാഹ്നകാലേ, പികശുകവിഗളല്‍ സാന്ദ്ര സംഗീതരംഗേ
ഉദ്യാനേ വീതമോദാം പരിഭവകലുഷാം ദുശ്ശളാം കോമളാംഗീം
സദ്യ: സിന്ധുക്ഷിതീശന്‍, ജയനമിതബലന്‍ വീരശൃംഗാരലോലന്‍
അത്യുത്സാഹം കലര്‍ന്നീ മധുരിമ തിരളും മഞ്ജുവാക്യം മൊഴിഞ്ഞാന്‍.

 

പദം
വരിക നീ സവിധേ, മധുമധുരാധരേ!
പരിഭവമെന്തധുനാ, ഗുണഗണധരേ!
പുലരൊളി സദാ ചിതറീടും നിന്മുഖം കാന്തേ
കലുഷമായ് കാറണിഞ്ഞീടാന്‍ കാരണമെന്തേ?
ഉല്ലസിച്ചുദ്യാനത്തില്‍ സല്ലപിക്കേണ്ടും കാലം
വല്ലഭേ! കളയൊല്ലാ, ചൊല്ലേണമെന്താകിലും.

ധർമ്മജാ ഭവാനിന്നു

Malayalam

ധർമ്മജാ ഭവാനിന്നു ധർമ്മസൂക്ഷ്മത്തോടെ
കർമ്മങ്ങൾ ചെയ്കയാൽ ലോകമെല്ലാമേ കന്മഷമകന്നധികം
നിർമ്മലമായ് വന്നിതു
നന്മയിൽ വസിക്ക നീ ജീവ ചിരകാലം
ഭവതു മംഗളം രാജകുലമൗലേ
ഭവതു മംഗളം

ആരെടായീസ്സഭയിങ്കൽ

Malayalam

ശ്ലോകം
ഇന്ദ്രപ്രസ്ഥേ സധർമ്മാത്മജനഥ വിധിവദ്യാഗമൻപോടു ദീക്ഷി-
ച്ചന്നൊന്നിച്ച ഗ്രപൂജക്കഖിലജനഗുരും കൃഷ്ണമഭ്യർച്ച്യ പീഠേ
ധന്യോസൗ തൽ പദാബ്ജം കനിവൊടു കഴുകിച്ചാശു പൂജിക്കുമപ്പോൾ
വന്നോരുൾക്കോപമോടും സഭയിലതിഖലൻ ചൈദ്യനിത്ഥം ബഭാഷേ.

പദം
ആരെടായീസ്സഭയിങ്കൽ-
ചോരനാമീ ഗോപാലനെ
പാരാതെ കാൽ കഴുകിച്ചു-
പൂജചെയ്തതത്യത്ഭുതം

ആരിവനെ മാനിക്കുന്നു
നാരീജനങ്ങളല്ലാതെ
പാരം പിഴച്ചിതു യാഗം
ഓരോന്നേവം നിനക്കുമ്പോൾ

പങ്കജാക്ഷ ഞങ്ങളിന്നു ശങ്കിച്ചതെല്ലാമേ

Malayalam

പങ്കജാക്ഷ ഞങ്ങളിന്നു ശങ്കിച്ചതെല്ലാമേ
നിൻ കരുണയാ ക്ഷമിച്ചരുളുക നാഥാ
എങ്കിലിന്നു ഞങ്ങൾക്കലങ്കാരമിപ്പോൾ
ഭംഗിയോടെ ചേർത്തീടേണം മംഗലമൂർത്തേ.

 

എന്തീവണ്ണം ചൊല്ലീടുന്നു

Malayalam

എന്തീവണ്ണം ചൊല്ലീടുന്നു ഹന്ത കാന്തമാരേ?
കുന്തീസുതദിഗ്ജയാർത്ഥം പോയിതല്ലോ ഞാനും
ധർമ്മജന്റെ രാജസൂയം കാണ്മാൻ നാമെല്ലാരും
നിർമലാംഗിമാരേ തത്ര പോകാം പുലർകാലേ.
 

കാന്താ കാർമുകിൽ വര്‍ണ്ണാ

Malayalam

കാന്താ കാർമുകിൽ വര്‍ണ്ണാ സന്തോഷമോടെ
കാന്തമാരാം ഞങ്ങളുടെ വാണികൾ കേട്ടാലും
പന്തണികുചങ്ങളെ പുണരുക തരസാ
ചെന്തൊണ്ടിയധരമതു നൽക നളിനാക്ഷ
പല നാളായ് ഭവാനിപ്പോളെങ്ങുപോയി വരുന്നു?
വലയുന്നു വിരഹാർത്ത്യാ ഞങ്ങളഖിലേശ
അലസലോചനമാരെ തിരഞ്ഞുപോകയോ?
അമൃതാംശുസുവദനാ സത്യമരുളേണം
പതിനാറായിരത്തെട്ടു തരുണിമാരാലും
രതിയിലൊരലംഭാവമില്ലയോ തേ.

മല്ലമിഴിമാർതൊഴുന്ന വല്ലഭമാരാം നിങ്ങൾ

Malayalam

ശ്ലോകം
സന്തോഷത്തൊടു കൃഷ്ണൻ തിരുവടി നൃപനോടപ്പോഴേ യാത്രചൊല്ലി
ച്ചന്തത്തിൽ തേരിലേറി ഝടിതി നിജപുരം പുക്കു ചെന്താമരാക്ഷൻ
പന്തൊക്കും കൊങ്കമാരാം നിജരമണികളോടൊത്തു ചെന്താർശരാർത്ത്യാ
മന്ദം മന്ദം മുകുന്ദൻ രഹസി കുതുകമോടൂചിവാൻ വാചമേവം.

സോദര പാർത്ഥ മഹാരഥ

Malayalam

സോദര പാർത്ഥ മഹാരഥ കേൾക്ക നീ
സാദരമെന്നുടെ വാക്കുകളെല്ലാം
മാധവകൃപയാലസാദ്ധ്യമായില്ലൊരു
സാധനവുമെന്നു കരുതുക സുമതേ
സാധുതരം ഖലു മാഗധനിധനം
ബാധയകന്നിതു സാധുജനാനാം.

Pages